ബുധനാഴ്‌ച, ഏപ്രിൽ 27, 2011

ഞാനും ഒരമ്മയാ.....



പേറ്റു നോവിനെ പോലെ മറ്റൊരു നോവും ഈ ലോകത്തില്ലെന്നും എന്നാല്‍ ആ അനുഭൂതിയേക്കാള്‍ സുഖമുള്ള മറ്റൊരു അനുഭൂതി വേറൊന്നുമില്ലെന്നും വിശ്വസിക്കുന്ന ഒരമ്മയാണ് ഞാന്‍ .കടിഞ്ഞൂല്‍ പ്രസവ സമയത്ത് വേദനയാല്‍ എല്ലാം മറന്നു അട്ടഹസിക്കുന്ന പാവം പെണ്‍കുട്ടിയോട് സഭ്യമല്ലാത്ത ഭാഷയില്‍ ഡോക്ടര്‍മാര്‍ കയര്‍ക്കുന്നതും ഇപ്പൊ കെടന്നു മോങ്ങിയിട്ടെന്തു കാര്യം കുറച്ചു കൂടെ സഹിക്ക് എന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞു അവളെ മാനസികമായി തകര്‍ക്കുന്നതും നാട്ടിന്‍ പുത്തുകാരിയായ അക്ഷരാഭ്യാസമില്ലാത്ത വയറ്റാട്ടിയല്ല. തന്റെ മുമ്പില്‍ വരുന്ന രോഗികള്‍ ഏറ്റവും നല്ലതും യുക്തവുമായ ചികിത്സ നല്‍കും എന്ന് പ്രതിജ് എടുത്തു സേവനത്തിനു ഇറങ്ങുന ഡോക്ടര്‍മാര്‍ തന്നെ ആണ്. ഈ അസഭ്യ വര്‍ഷങ്ങള്‍ കേട്ട് ചിരിക്കുന്നതോ ഇത് കേട്ട് ചുറ്റിലും പരിചരിക്കാന്‍ നില്‍ക്കുന്ന ഭൂമിയിലെ മാലാഖമാരും.

ഞാന്‍ മൂന്നു മക്കളുടെ അമ്മയായി എന്നു പറഞ്ഞ ഒരു സ്ത്രീയോട് തമാശ രൂപത്തില്‍ ആണെങ്കിലും ഒരു ബന്ധുവിന്റെ മറുപടി ഡീ നീ പ്രസവിച്ചതല്ലല്ലോ കീറി എടുത്തതല്ലേ പേറ്റു നോവ്‌ അനുഭവിച്ചവരെയാ അമ്മ എന്നു വിളിക്കുക? .ഇത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കാനല്ല തോന്നിയത് ഒരു ക്രൂരമായ തമാശ ആയിട്ടെ അനുഭവപ്പെട്ടുള്ളൂ . ഗര്‍ഭിണികളിൽ ചിലർ വേദന അറിയാതിരിക്കാന്‍ ഓപറേഷന്‍ മതി എന്നു പറയുന്നു .അത് പോലെ പണമുള്ളവര്‍ പൊങ്ങച്ചത്തോടെ എനിക്ക് സിസേറിയന്‍ ആയിരുന്നു രണ്ടും എന്നും പറയുന്നത് കേള്‍ക്കാറുണ്ട് .ഇന്ന സമയത്ത് ജനിക്കുന്ന കുട്ടിക്ക് ഐശര്യമുണ്ടാകുമെന്ന് കവടി നിരത്തി പറയുന്നത് കേട്ട് ഭാര്യയുടെ പ്രസവം ആ സമയത്ത് സിസേറിയന്‍ ആക്കിമാറ്റുന്ന അന്ധ വിശ്വാസികളും ഈ ലോകത്ത് ധാരാളം .

ഒന്നും രണ്ടും സിസേറിയന്‍ ആയതു കൊണ്ട് മൂന്നാമത്തേതു ഉറപ്പായും സിസേറിയന്‍ ആകുമെന്ന് ഉറപ്പിച്ചു വിധി എഴുതിയ ചില കേസുകള്‍ സുഖമായി പ്രസവിച്ചതും നമുക്ക് കാണാം .നമ്മുടെ നാട്ടിലെ ഡോക്ടര്‍ മാരെ പോലെ അമിതമായ തിരക്കില്ലാത്തത്‌ കൊണ്ടാകാം ഗള്‍ഫു നാടുകളില്‍ സിസേറിയന്റെ കണക്കുകൾ കുറവ് ..ഇവിടങ്ങളില്‍ ഒരു ഗര്‍ഭിണിക്ക്‌ ഡോക്ടര്‍ കൊടുത്ത ഡേറ്റ് കഴിഞ്ഞാലും അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നില്ല .പരിശോധിച്ച ശേഷം കുഴപ്പമില്ല എന്നു കണ്ടാല്‍ വേദന വരുമ്പോള്‍ വന്നാല്‍ മതി എന്നു പറഞ്ഞു തിരിച്ചയക്കുന്നു.നമ്മുടെ കേരള നാട്ടിലാണെങ്കില്‍ അടുത്ത നിമിഷം കത്തി വെക്കുന്നു. കുറച്ചു കാലം പ്രവാസിയായ ഒരമ്മ ആദ്യ പ്രസവം ഗള്‍ഫില്‍ നടത്തി രണ്ടാമത്തേതിന് നാട്ടില്‍ ആയപ്പോള്‍ കൊടുത്ത ഡേറ്റി പ്രസവിക്കാഞ്ഞിട്ടു ഓപറേഷന്‍ നിര്‍ദ്ദേശിച്ചു .അപ്പൊ ആ അമ്മ പറഞ്ഞു ഞാന്‍ ആദ്യത്തെ കുട്ടിയേയും ഇത്തിരി വൈകിയാ പ്രസവിച്ചത് എനിക്ക് ഓപറേഷന്‍ വേണ്ട . ന്ന് വാശി പിടിച്ചതു കാരണം ബന്ധുക്കള്‍ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി വണ്ടിയില്‍ സുഖമായി പ്രസവിച്ചതും നമ്മുടെ കേരളത്തിൽ തന്നെ.





സുഖ പ്രസവമാണെങ്കിൽ ആസമയം അനുഭവിക്കുന്ന വേദനയോടെ അത് കഴിഞ്ഞു, പിന്നീട് അത് ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ഒരു നോവ്‌ മാത്രമായി മാറുന്നു. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ ബോധം തിരിച്ചു കിട്ടിയാല്‍ തന്റെ പൊന്നോമനയെ മാറോടു ചേര്‍ത്തു പിടിച്ചു ഒന്ന് മുലയൂട്ടുവാന്‍ കൂടി ആ അമ്മക്ക് പറ്റുന്നില്ല . അവിടം മുതല്‍ വേദന തുടങ്ങുകയായി. ഒന്ന് രണ്ടു ദിവസം കഠിനമായ വേദനയാണെന്നതില്‍ തര്‍ക്കമില്ല .
ഈ ആഴ്ച കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ചില സംഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. ചേര്‍ത്തല താലൂക്കാശുപത്രിയിലും കടയ്ക്കല്‍ താലൂക്കാശുപത്രിയിലും ഈ യിടെ നടന്ന കൂട്ട സിസേറിയന്‍ ണക്ക് ഞെട്ടലുണ്ടാക്കി. സര്‍ക്കാന്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്ന സാധാരണക്കാരായ പാവം രോഗികളെ മാത്രമല്ല. ഏതൊരു അമ്മയ്ക്കും ആശങ്ക ഉണ്ടാക്കുന്ന നടപടി ആണ്. മെഡിക്കല്‍ എത്തിക്സിനു തീര്‍ത്തും കടക വിരുദ്ധമായ ഇത്തരം നടപടികള്‍ എടുത്തത് എന്തിനു വേണ്ടി ആയിരുന്നു എന്ന് കൂടി അറിയുമ്പോഴാണ് നാം എത്തി നില്‍കുന്ന അപകടത്തിന്റെ ആഴം മനസ്സിലാകുന്നത്.


ആശുപത്രിയിലെ അനസ്ത്യേഷ്യ ഡോക്ടര്‍മാര്‍ക്ക് പത്തു ദിവസം ലീവെടുക്കുന്നതിനു വേണ്ടി മാത്രമാണ് അവിടെ ചികില്‍സ തേടി എത്തിയ പാവം രോഗികളെ പിടിച്ചു നാല്‍ക്കാലികളെ പോലെ കൂട്ട സിസേറിയന്‍ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത്. രണ്ടു ദിവസത്തിനുള്ളില്‍ 19 സിസേറിയനുകള്‍ രുപത്തി അൻചാം തിയ്യതി ഡേറ്റ് കൊടുത്തവരെ കൂടി 20 നുള്ളില്‍ സിസേറിയന്‍ നടത്തി. ഏപ്രില്‍ മാസത്തില്‍ മാത്രം 71 പ്രസവം നടന്നതില്‍ 40 സിസേറിയന്‍ .ഒരു മാസത്തില്‍ ശരാശരി നൂറില്‍ അധികം പ്രസവം നടന്നതിൽ പകുതിയിലധികവും സിസേറിയനത്രേ . ചേര്‍ത്തല താലൂക്കാശുപത്രിയും കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ നിന്നും ഇപ്പോള്‍ പുറത്തു വന്ന വിവരം മാത്രമാണ് നമ്മള്‍ അറിഞ്ഞത്. ഇനി മറ്റുള്ള ആശുപത്രികളിലും സ്ഥിതിഗതികള്‍ ഇങ്ങനെയാകില്ല എന്നാരു കണ്ടു. ഇവിടങ്ങളില്‍ ഇതിനു നേതൃത്വം കൊടുത്തത് സ്ത്രീ ഡോക്ടര്‍ മാര്‍ ണെന്നുള്ളതും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ സിസേറിയന്‍ ചെയ്തത് 21 പേരെ .
സിസേറിയന്‍ ആയാല്‍ സാധാരണ പ്രസവത്തെക്കാൾ ശാരീക പരിചരണവും വിശ്രമവും കൂടുതലായി വേണമെന്ന് പണ്ട് മുതലേ പറഞ്ഞു കേള്‍ക്കാറുണ്ട് .ഈ സിസേറിയന്‍ നടത്തിയ എത്ര പേര്‍ കൂലി വേല ചെയ്തു അന്നന്നത്തെ അന്നത്തിനു വേണ്ടി പാട് പെടുന്നവര്‍ ആയിരിക്കുമെന്ന് .ഡോക്ടര്‍ മാര്‍ എന്നു വിളിക്കുന്ന ഗൈനക്കോളജിറ്റെന്ന മുഖം മൂടിയണിഞ്ഞവ ചിന്തിച്ചിരുന്നുവെങ്കി..............
സിസേറിയന്‍ ആവശ്യമുള്ള കേസുകള്‍ ഉണ്ട്. കുഞ്ഞിന്റേയും അമ്മയുടെയും ജീവന്‍ അപകടമാവുന്ന ഘട്ടം വരുമ്പോഴും ശാരീരികമായ മറ്റു പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും സിസേറിയ വേണ്ടി വരും. അത് മനുഷ്യ നന്മക്കായി നമ്മുടെ വൈദ്യ ശാസ്ത്രം കൈവരിച്ച ഏറ്റവും വലിയ നേട്ടം തന്നെയാണ്. എന്നാല്‍ ഇത് വളരെധികം ദുരുപോയോഗം ചെയ്യപ്പെടുന്നു എന്നതാണ് സമീപ കാസംഭവങ്ങള്‍ തെളിയിക്കുന്നത് . അതാവട്ടെ ഏറെ ആശങ്കാ ജനകവും.

തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

ഓര്‍മ്മകളെ തനിച്ചാക്കി ...





നല്ല ഉന്മേഷം തോന്നുന്നു. ചെറിയൊരു ഇടവേളയില്‍ നാട്ടില്‍ പോയി വന്നു. കൂടുതല്‍ ആവേശം കുട്ടികള്‍ക്കായിരുന്നു. ഫ്ലാറ്റിലെ തടങ്കലില്‍ നിന്നും അവര്‍ക്കും ആവുമല്ലോ ഒരു മോചനം.

വിമാനം കരിപ്പൂര്‍ ഇറങ്ങാന്‍ സമയമായെന്ന് അറിയിപ്പ് വന്നു. ഞാന്‍ ജാലകത്തിലൂടെ താഴോട്ട് നോക്കി. മരങ്ങളും കുന്നുകളും കണ്ട്‌ തുടങ്ങുന്നു. മാനവും മേഘാവൃതമാണ്. രണ്ടു തുള്ളി മഴവെള്ളം
വിമാനത്തിന്റെ ജാലകപ്പുറത്ത് വന്നു വീണു...ഞാന്‍ പതിയെ ആ വെള്ള തുള്ളികളെ കൈകള്‍ കൊണ്ട് അകത്തു നിന്നും തഴുകി തലോടാനൊരു ശ്രമം നടത്തി. ഓര്‍മ്മകളിലേക്ക് ഉറ്റിവീണ മഴത്തുള്ളികള്‍. രണ്ടു മണിക്കൂര്‍ വൈകി പുറപ്പെട്ട എയര്‍ ഇന്ത്യ എ
ക്സ് പ്രസ്സിനോടുള്ള ദേഷ്യം ആ ജല കണികകളില്‍ അലിഞ്ഞില്ലാതായി ..



എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കൊഴിഞ്ഞുപോയത് . ഇന്ന് തിരിച്ചു പോകണം. നാട്ടിലെ മണ്ണിന്റെ മണവുമായി ഇണങ്ങി ചേര്‍ന്ന കുട്ടികള്‍ക്ക് സങ്കടം. എനിക്കാണേല്‍ എന്തൊക്കെ കൊണ്ടുപോകണം എന്ന വേവലാതി ആണ്. തേങ്ങയും വാഴക്കുലയും ചേനയും ചേമ്പും പപ്പായയും വരെ ലഗേജിൽ കുത്തി നിറക്കുന്ന തിരക്കില്‍ ആണ് ഞാന്‍ . എല്ലാരും കളിയാ
ക്കുന്നു. നീ എന്താ CID മൂസയിലെ ബിന്ദു പണിക്കരെ പോലെ എന്നൊക്കെ. പക്ഷെ നാട്ടില്‍ ഇതൊക്കെ സുലഭമായി കിട്ടുന്ന അവര്‍ക്കുണ്ടോ ഞങ്ങള്‍ പ്രവാസി വീട്ടമ്മമാരുടെ പ്രയാസം അറിയുന്നു. വെറും ചിക്കനും മട്ടനും മടുത്തു എന്നത് അവരോട് പറഞ്ഞാൽ അവർ പറയും ഹോ നിങ്ങൾ ബല്യ ഗൾഫല്ലെ എന്ന് അവർക്കറിയില്ലല്ലോ നമ്മുടെ നാട്ടിലെ ആർക്കും വേണ്ടാത്ത ചക്കക്കുരുവിനു പോലും ഭയങ്കര വിലയാണെന്ന്. അതു കിട്ടാനാണെങ്കിൽ ലുലു വരെ പോകൂകയും വേണം .. ഞാന്‍ ഇക്കയോട് ചോദിച്ചു....
"ഇക്കാ..കുറച്ച് ഉണക്കമീന്‍ കൂടി മേടിക്കാമായിരുന്നില്ലേ...?"
അത് കേട്ട് അവര്‍ക്ക് ചിരി.
"ഇനി എത്ര നാള്‍ കഴിഞ്ഞാലാ ഉണക്കമീനും കൂട്ടി കഞ്ഞി കുടിക്കാന്‍ പറ്റാ...?" ഞാന്‍ വിട്ടു കൊടുത്തില്ല . നുജനെ സോപ്പിട്ട് അതും വാങ്ങിപ്പിച്ചു. ഇപ്പോള്‍ സാമാന്യം വല്യൊരു കെട്ട് തന്നെ ആയിട്ടുണ്ട്‌. "ഡീ നീ അവിടെ കച്ചോടം തുടങ്ങാന്‍ പോവാണോ...?" എന്നായി ഇക്ക. ഹമ്പട മോനെ ഇതൊക്കെ നിങ്ങളെ മുഖം തെളിയിക്കാനുള്ള മരുന്നുകളല്ലേ എന്ന് മനസ്സില്‍ പറഞ്ഞു. രണ്ട് തേങ്ങയും കൂടി അതിൽ കുത്തികേറ്റി.. "ഡീ മുപ്പത് തേങ്ങ, നമുക്ക് ഉപ്പാനേം കൂടി അങ്ങോട്ട് കൂട്ടിയലോ...?
തേങ്ങാ കച്ചോടം അവിടേം തുടങ്ങാലോ...?
ഒക്കെ ചിരിക്കാനുള്ള വാക്കുകളാണെങ്കിലും എന്തോ ഒരു വിഷമം, വീണ്ടും പ്രവാസത്തിന്റെ യാന്ത്രികതയിലേക്ക് ഈ നാടും വീടും വീട്ടുകാരുമെല്ലാം.. ..എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.




(വരുന്ന വഴി റോഡില്‍ സൊറ പറഞ്ഞിരിക്കുന്ന ഇവര്‍ ഫോട്ടോക്ക് നന്നായി പോസ് ചെയ്തു തന്നു )

എയര്‍ പോര്‍ട്ടിലെത്താന്‍ ഇനിയും രണ്ടു മണിക്കൂര്‍ കഴിയണം. പതുക്കെ ഡ്രൈവ് ചെയ്‌താല്‍ മതിയെന്ന് ഇക്ക നുജനോട് പറയുമ്പോൾ എന്റെ മനസ്സിലും അതു തന്നെയായിരുന്നു അത്രയും സമയം വഴിയോരകാഴ്ചകൾ ആസ്വദിക്കാലോ,വഴിയിലൊരു കരിമ്പ് ജ്യൂസ് കട കണ്ട്‌. വണ്ടി നിര്‍ത്തി . നല്ല രുചി. അപ്പുറത്ത് ഒരു മാവ് നിറയെ ഉണ്ണി മാങ്ങകള്‍. " ഉമ്മച്ചീ നമുക്കീ മാവിനേയും കൂടെ കൂട്ടാം "നാട് എത്ര മാത്രം നഷ്ടപ്പെടുന്നു അവര്‍ക്ക് എന്ന് അതില്‍ നിന്നും വായിച്ചെടുക്കാം. എനിക്കും സങ്കടം തോന്നാതിരുന്നില്ല. കുട്ടിക്കാലത്ത് നമ്മള്‍ ളിച്ചതു പോലുള്ള കളികളും തൊടിയിലൂടെയുള്ള ഓട്ടവും വയലിലും വരമ്പത്തും കളിച്ചതും എന്തൊക്കെ ഓർമ്മകൾ ന്ന് നമ്മുടെ കുട്ടികള്‍ക്ക് അവയൊന്നും അറിയുക പോലുമില്ല .


എയര്‍ പോര്‍ട്ടിലെത്തി. പ്രതീക്ഷിച്ചതില്‍ നിന്നും മറിച്ചൊന്നും സംഭവിച്ചില്ല ഫ്ലൈറ്റ് എയര്‍ ഇന്ത്യ ആണെങ്കില്‍ പിന്നെ പറയാനുണ്ടോ. പക്ഷെ പുരോഗതി ഉണ്ട് . ഇങ്ങോട്ട് വരുമ്പോള്‍ രണ്ടു മണിക്കൂര്‍ ആണ് ലേറ്റായതെങ്കിൽ ഇപ്പോള്‍ അത് രണ്ടര മണിക്കൂര്‍ ആണ്. ന്നാലും ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. ബോര്‍ഡിംഗ് പാസ്സുമായി ചെന്നാല്‍ ഫുഡ്‌ കിട്ടുമെന്ന അറിയിപ്പ്. ഇതൊക്കെ തന്നെ ലാഭം. അത് കഴിച്ചപ്പോള്‍ ആള്‍ക്കാര്‍ക്ക് ഇത്തിരി ആശ്വസം പോലെ. മുറുമുറുപ്പ് നിര്‍ത്തിയ മട്ടുണ്ട് . ഞാൻ അവിടെനിന്നും കുറച്ച് ബുക്കുകളൊക്കെ വാങ്ങി അതും കൂടി ആ ബാഗിൽ വെക്കാൻ പാടുപെടുന്നത് കണ്ട് ലഗേജ്ജിന്റെ മോളിലൊരു തട്ടുതട്ടിക്കൊണ്ട് ഇക്ക ന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇത് എക്സ് പ്രസ് ആയിട്ടാ.. വല്ല എമിരേറ്റ്സ് ആണേല്‍ ഇതിലും വലിയ ബാഗ് എടുക്കുമായിരുന്നു എന്ന ഭാവത്തിലും.

ഓര്‍മ്മകളെ തനിച്ചാക്കി വീണ്ടും ബഹറിനില്‍ എത്തി .. ഇനി ഇവിടെ കാണും ഈ ബൂലോകത്ത്. എന്‍റെ പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു നിങ്ങളുടെ കൂടെ. പതിവ് പോലെ പ്രോത്സാഹിപ്പിക്കുമല്ലോ. സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ.